Pages

Monday, February 20, 2006

കൊള്ളിമിട്ടായി

കൊള്ളിമിട്ടായി

'എവ്‌ടേക്യാ കുട്ട്യേ ഈ ഓട്‌ണേ.. അവിടെ നിക്കാനല്ലെ പറഞ്ഞത്‌..'
ഞാന്‍ വിളിച്ച്‌ കൂവുന്നത്‌ ചിന്നുമോന്‍ ശ്രദ്ധിക്കുന്നില്ലായിരുന്നു.
'നിന്റെ കുസൃതി ഇത്തിരി കൂട്‌ണ്‌ണ്ട്‌.'
അവന്‍ എന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ വീണ്ടും ഓടുകയാണ്‌. വയല്‍ വരമ്പിലേക്ക്‌ താഴ്‌ന്ന് നില്‍ക്കുന്ന പുല്‍നാമ്പുകളില്‍ മഴത്തുള്ളികള്‍ കോര്‍ത്തിണക്കിയ മുത്തുമാല തട്ടിത്തെറിപ്പിച്ച്‌ ചിന്നുമോന്‍ ചിരിച്ചുകൊണ്ട്‌ ഓടി.
വീട്ടിലെത്തി എന്റെ മടിയിലിരുന്ന് എന്റെ മുഖത്തേക്ക്‌ തന്നെ നോക്കി ഭക്ഷണം കഴിക്കുമ്പോഴും അവന്‍ ചിരിക്കുകയായിരുന്നു.

Wednesday, February 15, 2006

Narendran Commission report

anyone can help me to get the full version of 'Narendran Commission report'??
pls email to mazha82@gmail.com

കറങ്ങിത്തിരിഞ്ഞ്‌....

ഇന്നലെ സുഹൃത്ത്‌ അസീസിന്റെ ഫോണ്‍ ഉണ്ടായിരുന്നു. അവന്‍ ഇവിടെ നിന്നും നാട്ടിലെത്തിയിട്ട്‌ രണ്ട്‌ ദിവസം ആകുന്നേയുള്ളൂ. ഫോണ്‍ എടുത്തയുടനെ കിട്ടി.. നല്ല കിടിലന്‍ 'റിതെ'(മറിച്ചു ചൊല്ലുക). കാര്യം അന്വേഷിച്ചപ്പോഴാണ്‌ സംഗതിയുടെ കിടപ്പ്‌ മനസ്സിലായത്‌. അവന്‍ ഇവിടെ നിന്നും പോകുമ്പോള്‍ ഒരു ഡി.വി.ഡി വാങ്ങിയിരുന്നു. ഞാനാണ്‌ അത്‌ ഷാര്‍ജയില്‍ നിന്നും സെലക്‍ട്‌ ചെയ്‌ത്‌ കൊടുത്തത്‌. അവന്റെ ഭാര്യ-വീട്ടിലേക്ക്‌ വാങ്ങിയതാത്രെ. വലിയ ഗൌരവത്തോടു കൂടി 300 ദിര്‍ഹത്തിന്റെ ആ ഡി.വി.ഡി അവിടെ കൊടുത്തു.

Thursday, February 02, 2006

ചാറ്റല്‍ മഴ തോരുന്നില്ല

പുറത്ത്‌ ചെറുതായി ചാറ്റല്‍ മഴ പെയ്യുന്നുണ്ട്‌. പ്രിഡിഗ്രി കഴിഞ്ഞതിനു ശേഷം സര്‍ സയ്യിദ്‌ കോളേജില്‍ ഇതിനു മുമ്പ്‌ വന്നത്‌ രണ്ട്‌ വര്‍ഷം മുമ്പാണു. ഗള്‍ഫിലേക്ക്‌ പോകാനായി ബാംഗ്ലൂരിലെ ജോലി രാജി വെച്ച്‌ നാട്ടിലെത്തിയതായിരുന്നു. കാത്തിരിപ്പിനു ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നു. വൈകുന്നേരങ്ങള്‍ വിരസമായി തോന്നിയപ്പോഴാണു പഴയ കാമ്പസിലേക്ക്‌ ഇറങ്ങിയത്‌. വൈകുന്നേരമായതിനാല്‍ കോളേജില്‍ ആളനക്കമില്ലായിരുന്നു.

കോളേജ്‌ വരാന്തയിലൂടെ ഏകനായി നടന്നു. ആ മണല്‍തരികള്‍ക്ക്‌ പറയാനുണ്ടായിരുന്നത്‌ ഗൃഹാതുരത്വത്തിന്റെ കഥകള്‍. നഷ്ടപ്പെടുത്തിയ പഴയകാല ചങ്ങാത്തങ്ങള്‍. റാഗിങ്ങിന്റെ കൈപറിഞ്ഞ ആദ്യനാളുകള്‍... ഓഡിറ്റോറിയത്തിലെ അന്തരീക്ഷത്തില്‍ കോളേജ്‌ ഡേയുടെ ബഹളമയം ഇന്നും തളം കെട്ടി നില്‍ക്കുന്നത്‌ പോലെ. സമയം കടന്നു പോയതറിഞ്ഞില്ല. കോളേജ്‌ ഗേറ്റ്‌ കടന്ന് റോഡരികിലെ ആ ചായകടയിലേക്ക്‌ നടന്നു. രാമേട്ടന്റെ കട. സര്‍ സയ്യിദിലെ ഓരോ ചലനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച, ഒരു കാലത്ത്‌ ഞങ്ങളുടേത്‌ മാത്രമായിരുന്ന 'ഗ്യാലറി'. ക്ലാസ്‌ മുറികളിലേക്കാല്‍ കൂടുതല്‍ സമയം ഞങ്ങല്‍ ഇവിടെ ചെലവഴിച്ചിരുന്നു. രാമേട്ടന്‍ എന്നെ തിരിച്ചറിഞ്ഞതില്‍ ഏറെ സന്തോഷം തോന്നി. അയാളുടെ ഓര്‍മകള്‍ക്ക്‌ മങ്ങലേട്ടിട്ടില്ല.